മഥുര: താൻ ഭഗവാൻ കൃഷ്ണന്റെ ഗോപികയാണെന്ന് അവകാശപ്പെട്ട് നടിയും ബിജെപി നേതാവുമായ ഹേമമാലിനി. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല രാഷ്ട്രീയത്തിൽ വന്നെതെന്നും താരം പറഞ്ഞു. മൂന്നാം തവണയും മഥുര മണ്ഡലത്തിൽ നിന്നാണ് ഹേമമാലിനി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.
'ബ്രിജ്വാസികളെ കൃഷ്ണന് ഇഷ്ടമായിരുന്നു. അവരെ ആത്മാർത്ഥമായി സേവിച്ചാൽ കൃഷ്ണൻ അനുഗ്രഹം ചൊരിയും. അതിനാൽ ഞാൻ ബ്രിജ്വാസികളെ സേവിക്കുന്നു' താരം പറഞ്ഞു. മൂന്നാം തവണയും ജനവിധി തേടാൻ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത്ഷാ,ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് നന്ദിപറയുകയും ചെയ്തു.
പ്രദേശവാസികൾക്ക് ടൂറിസം നിരവധി തൊഴിലവസരങ്ങൾ തുറക്കുമെന്നും യമുനാ നദി ശുചീകരിക്കുന്നതിനാണ് പ്രഥമപരിഗണന നൽകുന്നതെന്നും അവർ പറഞ്ഞു. യമുനയുടെ മലിനീകരണം പരിഹരിക്കാൻ ഡൽഹി സർക്കാർ താൽപ്പര്യം കാണിച്ചില്ലെന്നും മഥുരയിൽ പുണ്യനദി മലിനമായി തുടരുകയാണെന്നും താരം കുറ്റപ്പെടുത്തി. ഡൽഹിയിലെയും ഹരിയാനയിലെയും യമുന വൃത്തിയാക്കാതെ മഥുരയിൽ ശുദ്ധമായ യമുന എന്ന സ്വപ്നം യാഥാർത്ഥ്യമാകില്ലെന്നും ഹേമ മാലിനി പറഞ്ഞു. ഇതിനൊപ്പം താൻ മണ്ഡലത്തിൽ ഇതുവരെ ചെയ്തതും ഇനി ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ അവർ അക്കമിട്ട് നിരത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |